Fri. Apr 26th, 2024
മസ്കറ്റ്:

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യവുമായി ബന്ധപ്പെട്ട സിവിൽ സർവിസ് നിയമത്തിന്റെ എക്സിക്യൂട്ടിവ് വകുപ്പിൽ ഒമാൻ ഭേദഗതി വരുത്തി. തൊഴിൽ മന്ത്രി ഡോ മഹദ് ബിൻ സഈദ് ബൌവിൻ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള 10 വർഷം പൂർത്തിയാകാത്തവർക്കാണ് ഭേദഗതി ബാധകമാവുക. പുതിയ ജീവനക്കാർക്കും ഇത് ബാധകമായിരിക്കുമെന്ന് മന്ത്രിയുടെ ഉത്തരവിൽ പറയുന്നു. സേവനത്തിന്റെ ഓരോ വർഷവും ഓരോ മാസത്തെ വേതനം എന്ന രീതിയിലായിരിക്കും ആനുകൂല്യം കണക്കാക്കുക.

ആറാം ഗ്രേഡ് വരെയുള്ള ജീവനക്കാർക്ക് ഇത് പരമാവധി 10 മാസവും ഏഴു മുതൽ14 ഗ്രേഡ് വരെയുള്ള ജീവനക്കാർക്ക് 12 മാസവും എന്ന തോതിലായിരിക്കും. വിദേശ തൊഴിലാളിക്ക് അവസാനമായി ലഭിച്ച വേതനമാണ് ആനുകൂല്യത്തിന് അടിസ്ഥാനമാക്കുക. എന്നാൽ, ഇൗ തുക 12,000 റിയാലിന് മുകളിലാകരുതെന്നും ഉത്തരവിൽ പറയുന്നു. സേവനാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കുറഞ്ഞ കാലപരിധി അഞ്ചു വർഷമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

By Divya