Sat. Apr 27th, 2024
ന്യൂഡല്‍ഹി:

രാജ്യതലസ്ഥാനത്തുനിന്ന് കേരളത്തിലേക്കുള്ള ആദ്യ സ്പെഷല്‍ ട്രെയിന്‍ പുറപ്പെട്ടു. 1490 യാത്രക്കാരുമായി രാജധാനി എക്സ്പ്രസാണ് സര്‍വിസ് നടത്തുന്നത്. ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. അതേമസയം, ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് യാത്രക്കാരില്‍നിന്ന് ഈടാക്കിയത്. ഈ ടിക്കറ്റുകള്‍ വളരെ പെട്ടെന്ന് തന്നെ തീരുകയും ചെയ്തു.

കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് ട്രെയിനില്‍ ആളുകളെ പ്രവേശിപ്പിച്ചത്. അതേസമയം, എ.സി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. കോഴിക്കോട്, ആലുവ എന്നിവിടങ്ങളിലും ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്. ഇവരുടെ പരിശോധനക്കായി വലിയ സജ്ജീകരണങ്ങള്‍ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തില്‍ എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാണ്. പാസില്ലാതെ സംസ്ഥാനത്തെത്തുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാരന്‍റൈനിന് വിധേയമാകണം. പാസെടുത്ത് വരുന്നവരില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാരന്‍റൈനില്‍ പ്രവേശിക്കണം.

റെയില്‍വെ സ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങളാണ് അനുവദിക്കുക. വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവര്‍ ഹോം ക്വാരന്‍റൈന്‍  സ്വീകരിക്കുകയും വേണം.