ഇറ്റലി:
യുവന്‍റസ് സ്റ്റാര്‍ സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 14 ദിവസത്തെ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജന്മനാടായ പോര്‍ച്ചുഗലില്‍ നിന്ന് ഇറ്റലിയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ ക്വാറന്‍റെെനില്‍ പ്രവേശിച്ചത്.
പോര്‍ച്ചുഗലിലെ സ്വന്തം നാടായ മഡെയ്‌റയിൽ രണ്ടുമാസത്തോളം ചെലവഴിച്ച ശേഷം തിങ്കളാഴ്ച്ച രാത്രിയാണ് റൊണാൾഡോയും കുടുംബവും ടൂറിൻ എയർപോർട്ടിലിറങ്ങിയത്.
കൊവിഡില്‍ ഏറ്റവും കൂടുതല്‍ ജീവന്‍നഷ്ടപ്പെട്ട രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ നിലവില്‍ ലോക്ഡൗണ്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ വിദേശയാത്ര കഴിഞ്ഞ് വന്നതിനാൽ രണ്ടാഴ്ച്ച റൊണാള്‍ഡോ ക്വാറന്റൈനിൽ ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീരി എ ക്ലബ്ബുകളുടെ താരങ്ങൾക്ക് വ്യക്തിഗത പരിശീലനത്തിന് അനുമതി ലഭിച്ചതോടെയാണ് റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങിയത്.