ഡെറാഡൂൺ:
ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പന്ത് ബുധനാഴ്ച അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉത്തരാഖണ്ഡില്‍ പൊതു അവധി പ്രഖ്യാപിച്ചു. ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തും. രോഗബാധിതനായിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമസഭയില്‍ അദ്ദേഹം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിരുന്നു. ബജറ്റ് അവതരണത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് അന്ന് ബജറ്റ് പൂര്‍ത്തിയാക്കിയത്.
പന്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ സ്പീക്കർ ആയിരുന്നു പന്ത്. പിഥോർഗഡ് നിയമസഭ മണ്ഡലത്തിൽ നിന്നാണ് പന്ത് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.