Sat. Apr 20th, 2024
ന്യൂ ഡല്‍ഹി:

 
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംഫാന്‍ 275 കിലോമീറ്ററിലേറെ വേഗത്തില്‍ മുന്നേറുകയാണ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ ഇന്ന് ഉച്ചയോടെ, കാറ്റ് കരതൊടുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തിൽ 175 കിലോമീറ്റർ വരെ കാറ്റിന് വേഗമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനാൽ തന്നെ വലിയ നാശനഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടൽ.

ഒഡിഷ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. സുരക്ഷാനടപടികളുടെ ഭാഗമായി ദുരന്തനിവാരണ സേനയുടെ 37 അംഗ സംഘത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ ഒഡിഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയതെങ്കിലും ദിശ വടക്കു-കിഴക്കൻ ഭാഗത്തേക്ക് മാറി. ഇന്ത്യയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി വടക്ക്, വടക്കുകിഴക്ക് ദിശയിലാണു കാറ്റിന്റെ സഞ്ചാരപഥം. മേഖലയിൽ അതിശക്തമായ കടൽക്ഷോഭവും തുടങ്ങിയിട്ടുണ്ട്.