അഫ്ഗാനിസ്ഥാന്‍റെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങള്‍ തുടരുമെന്ന് അറിയിച്ചുകൊണ്ട് അമേരിക്കയുമായുള്ള സമാധാന കരാറില്‍ നിന്നും താലിബാന്‍ പിന്മാറി. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടനവും നടന്നു. മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്ട്. ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചത്.