ദില്ലി:
അച്ചടക്കലംഘനം നടത്തുന്ന എംപിമാർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോക്സഭ സ്പീക്കർ ഓം ബിർള. സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാൽ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവൻ സസ്‌പെൻഡ് ചെയ്യുമെന്നാണ് സ്പീക്കറുടെ മുന്നറിയിപ്പ്. പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലേക്ക് വരാൻ പാടില്ലെന്നും സ്പീക്കർ അറിയിച്ചു. എന്നാൽ, സ്പീക്കറുടെ അറിയിപ്പിനോട് പ്രതിഷേധത്തോടെയാണ് പ്രതിപക്ഷം പ്രതികരിച്ചത്. ഇന്നലെ ദില്ലി കലാപത്തിന് ബിജെപി സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലാണ് അവസാനിച്ചത്. ഇന്നും ഇരു സഭകളിലും ബഹളം തുടർന്നത് മൂലം ലോക്‌സഭാ 12 മണിവരെയും രാജ്യസഭാ 2 മണിവരെയും നിർത്തിവെച്ചു.