Sat. Apr 27th, 2024
വാഷിങ്ടണ്‍:

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീന്‍ കരോളാണ് പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. 1990-കളുടെ മധ്യത്തില്‍ ബെർഗ്‌ഡോഫ് ഗുഡ് മാൻ സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. അന്ന് 52 വയസ്സുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നെന്നും കരോള്‍ പറ‍ഞ്ഞു.

‘ന്യൂയോര്‍ക്ക് മാഗസിന്‍’ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 1995-നും 1996-നും ഇടയിലാണ് ലൈെംഗിക അതിക്രമം നടന്നതെന്നാണ് കരോള്‍ വെളിപ്പെടുത്തിയത്. ആ സമയത്തു ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ സജീവമായിരുന്നു.

മാര്‍ല മേപ്പിള്‍സിനെ വിവാഹം കഴിച്ചിരുന്ന ട്രംപിന് അന്ന് 50 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരുന്നതായും കരോള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോപണം നിഷേധിച്ച ഡൊണാള്‍ഡ് ട്രംപ് ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *