ന്യൂഡൽഹി:
രാജ്യത്തെ ബാങ്കുകള്‍ നല്‍കുന്ന വന്‍കിട വായ്പകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ. നടപടി. ഏതെങ്കിലും ഒരു സ്ഥാപനത്തിന് /കമ്പനിക്ക് വായ്പ നല്‍കുമ്പോൾ ബാങ്കിന്റെ ബാധ്യതകള്‍ കഴിച്ചുളള മൂലധനത്തിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ ഒരിനത്തിലും വായ്പ നല്‍കാന്‍ പാടില്ല. വായ്പ ആവശ്യപ്പെട്ട് വരുന്നത് ഒരു കൂട്ടം കമ്പനികള്‍ ചേര്‍ന്നുളള സ്ഥാപനമാണെങ്കില്‍ 25 ശതമാനം വരെ വായ്പ നല്‍കാം.