Fri. Apr 26th, 2024
കോഴിക്കോട്:

വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് കെ എം ഷാജി എംഎല്‍എ. രണ്ട് ദിവസം കൂടി സാവകാശം വേണമെന്നാണ് വിജിലന്‍സിനോട് അപേക്ഷിച്ചത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചിലവിലേക്കായി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണിതെന്നും ഇതിന് തെളിവായി രസീതുകള്‍ ഹാജരാക്കാമെന്നും കെ എം ഷാജി പറഞ്ഞിരുന്നു.

എന്നാല്‍ ഈ രസീതുകള്‍ ശേഖരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നാണ് കെ എം ഷാജി പറഞ്ഞത്. അതേസമയം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു.
2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളും പരിശോധിക്കാനാണ് തീരുമാനം.

ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

By Divya