Fri. Apr 26th, 2024
തിരുവനന്തപുരം:

 

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണത്തില്‍ അപാകത ഇല്ലെന്ന് ടൗണ്‍ പ്ലാനര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നരഹത്യയാണ് നടന്നതെന്നും പ്രമേയത്തിന് അനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച മുഴുവൻ സമ്പാദ്യവും മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ ‘പാർത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍’ നിര്‍മ്മിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനമുണ്ടെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജൻ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ വീണ്ടും നഗര സഭ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ഉന്നതതല സംഘത്തിന് പരാതി നൽകിയതിന്റെ പ്രതികാരമായി നിസ്സാര കാര്യങ്ങൾ പറഞ്ഞു പ്രവർത്തനാനുമതി നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *