Wed. Apr 24th, 2024

ബെയ്‌ജിംഗ്:

ജയ്ഷെ മുഹമ്മദ് സ്ഥാപകനും നേതാവുമായ മസൂദ് അസ്ഹറിനെ, യു.എൻ. രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ, ചൈന വീറ്റോ ചെയ്തു. ഇത് നാലാം തവണയാണ് യു.എൻ. സുരക്ഷാ സമിതിയിൽ ചൈന വിയോജിപ്പ് അറിയിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവാണ് അസ്ഹർ‌. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാൻസ്, യു.കെ, യു.എസ്. എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്.

തെളിവുകള്‍ ഇല്ലെന്നും മറ്റുമുള്ള ‘സാങ്കേതിക’ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു വർഷങ്ങളായുള്ള ഇന്ത്യയുടെ ഈ ആവശ്യത്തിനു ചൈന ത‍ടസ്സം നിന്നത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്താൻ പാക്കിസ്ഥാനു താൽപര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അൽഖായിദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്.

പ്രമേയത്തിനെതിരെ നിലകൊണ്ട, ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സാധ്യമായ സമ്മർദ്ദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ അറിയിച്ചു. ചൈനയുടെ പേരു പറയാതെയാണ് ഇന്ത്യയുടെ പ്രതികരണം.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത്, മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് യു.എസ്. കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മസൂദ് അസറിനെതിരെ ആവശ്യമായ തെളിവുകള്‍ എല്ലാമുണ്ടെന്നാണ് യു.എസ്. നിലപാട്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ മൂന്നു തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവർത്തിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോൾ അസ്ഹർ മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തുവിട്ടാണു പാക്കിസ്ഥാൻ പ്രതിരോധിച്ചത്. ചികിൽസയിലിരിക്കെ മരിച്ചതായാണു പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പ്രചരിച്ചത്. പാക്കിസ്ഥാൻ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

ജയ്ഷെ മുഹമ്മദ്, ഫെബ്രുവരി 14 ന് പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ജവാന്മാരാണു കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ്, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായത്. പുൽവാമ ആക്രമണത്തിനു പിന്നാലെ ബാലാക്കോട്ടിലെ ഭീകര താവളങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഭീകരർക്കെതിരായ ഇന്ത്യയുടെ നടപടിയെ അന്താരാഷ്ട്ര സമൂഹം പിന്തുണച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *