Sat. Apr 20th, 2024

അഹമ്മദാബാദ്:

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന പേരില്‍. സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിലുള്ള സ്റ്റേഡിയം ആണ് നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം തുടങ്ങാനിരിക്കെയാണ് പേരുമാറ്റം.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പട്ടേലിന്‍റെ പേരിലുള്ള സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും ഇവിടെ ആദ്യമായി നടക്കുക.

https://www.youtube.com/watch?v=xsoEm-rRfUk

By Binsha Das

Digital Journalist at Woke Malayalam