Sat. Apr 27th, 2024
തൃശ്ശൂർ:

 

 

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം റിപ്പോര്‍ട്ടു ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി – വാഴച്ചാല്‍ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലു വയസ്സുള്ള പെൺകുട്ടിയും പതിനാറു വയസ്സുള്ള ആൺകുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. ആദിവാസി ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം.

ചാലക്കുടി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി. സ്കൂൾ തുറന്ന ശേഷം, പെണ്‍കുട്ടി ക്ലാസില്‍ വരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹകാര്യം അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ വിവാഹം കഴിച്ചുവിടുകയായിരുന്നു.

വാഴച്ചാലില്‍ നിന്നും മലക്കപ്പാറയിലേക്കാണ് കുട്ടിയെ വിവാഹം ചെയ്തയച്ചിരിക്കുന്നത്. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിച്ചിരുന്ന പെണ്‍കുട്ടി ഈ വര്‍ഷം സ്‌കൂളില്‍ എത്തിയിരുന്നില്ല. സാധാരണയായി, പെണ്‍കുട്ടികള്‍ അവധിക്കു വീട്ടില്‍ പോയാലും തിരികെ എത്താന്‍ വൈകാറുണ്ട്. അതിനാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *