Sat. May 4th, 2024
കുളു:

 

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 42 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബസിനു മുകളില്‍ യാത്രക്കാര്‍ കയറിയിരുന്നതാണു മരണസംഖ്യ കൂടാന്‍ കാരണമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുളുവില്‍നിന്നു 60 കിലോമീറ്റര്‍ ദൂരെയുള്ള ഗഡഗുഷൈനിയിലേക്കു പോകവെ അഞ്ഞൂറടി താഴ്ചയിലേക്കു ബസ് മറിയുകയായിരുന്നു.

അശ്രദ്ധമായ ഡ്രൈവിങ്ങും പരിധിയിലധികം ആളുകള്‍ കയറിയതുമാണു ബസ് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *