Sat. Apr 20th, 2024
ഹൈദരാബാദ്:

അവസാന പന്ത് വരെ ആവേശം നിറഞ്ഞ ത്രില്ലർ ഫൈനലിൽ ഒരു റൺസിനു ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ഐ.പി.എൽ കിരീടം സ്വന്തമാക്കി. മുംബൈയുടെ നാലാം കിരീട നേട്ടമാണിത്. ആദ്യമായാണ് ഒരു ടീം നാല് ഐ.പി.എൽ കിരീടങ്ങൾ സ്വന്തമാക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ഓപ്പണർമാരായ ക്വിന്റൻ ഡികോക് (17 പന്തിൽ 29), രോഹിത് ശർമ (14 പന്തിൽ 15) എന്നിവർ ഭേദപ്പെട്ട തുടക്കമായിരുന്നു നൽകിയത്. പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട മുംബൈയെ കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 29 ) എന്നിവരുടെ ഇന്നിങ്സാണ് കുറച്ചെങ്കിലും കരകയറ്റിയത്‌.
ദീപക് ചാഹർ (3 വിക്കറ്റ്), ഷാർദൂൽ ഠാക്കൂർ, ഇമ്രാൻ താഹിർ (ഇരുവരും 2 വിക്കറ്റ് വീതം) എന്നിവരുടെ ബൗളിംഗ് മികവാണ് മുംബൈയെ 149 എന്ന ശരാശരി സ്കോറിൽ പിടിച്ചു കെട്ടാൻ ചെന്നൈയെ സഹായിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയിൽ ഷെയ്ന്‍ വാട്‌സണ്‍ (59 പന്തില്‍ 80) ഒഴികെ മറ്റാർക്കും തിളങ്ങാന്‍ സാധിച്ചില്ല. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിങ്‌സ്. നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുനൽകി രണ്ടു നിർണായക വിക്കറ്റുകൾ പിഴുത ബുംമ്രയും നാല് ഓവറിൽ 14 റൺസിന് ഒരു വിക്കറ്റു വീഴ്ത്തിയ ചാഹറും മുംബൈ ബൗളിംഗ് നിരയിൽ തിളങ്ങി. എന്നിരുന്നാലും മലിംഗ തന്നെയായിരുന്നു ബൗളിംഗ് ഹീറോ.

മലിംഗ എറിഞ്ഞ അവസാന ഓവറിൽ ഒമ്പത് റൺസായിരുന്നു ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. അർധസെഞ്ചുറിയുമായി ഷെയിൻ വാട്സൺ (80) ക്രീസിൽ. ആദ്യ രണ്ടു പന്തുകളിൽ സിംഗിൾ. മൂന്നാം പന്തിൽ വാട്സൺ ഡബിൾ. എന്നാൽ നാലാം പന്തിൽ കളിമാറി. ഡബിൾ ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ വാട്സൺ പുറത്ത്. ഇതോടെ കളി എങ്ങോട്ടും തിരിയാമെന്നായി. അഞ്ചാം പന്തിൽ വാട്സണു പകരമെത്തിയ താക്കൂർ രണ്ടു റൺസെടുത്തു. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. ആവേശം കൊടുമുടികയറി. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മുംബൈ ചരിത്രം സൃഷ്ടിച്ച് നാലാമതും കിരീടത്തിൽ മുത്തമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *