Sat. Aug 23rd, 2025 8:03:54 PM
ഇസ്ലാമാബാദ്:

സംഝൌത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ള നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ, പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. അസീമാനന്ദയ്‌ക്കൊപ്പം ലോകേഷ് ശര്‍മ്മ, കമാല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

ഗൂഢാലോചന ഉള്‍പ്പടെ പ്രതികള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്കുളയിലുള്ള പ്രത്യേക എന്‍.ഐ.എ. കോടതി പ്രതികളെ വെറുതെ വിട്ടത്. പാക്കിസ്ഥാനിലുള്ള 13 സാക്ഷികളെ ഇന്ത്യയിലെത്തി മൊഴി നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി അന്തിമ വിധി പറഞ്ഞത്. കഴിഞ്ഞ തവണ ഈ അപേക്ഷ വന്നതോടെയാണ് വിധി മാറ്റിവച്ചതെന്നും, വേണ്ടത്ര സമയം നല്കിയിട്ടും പാക്കിസ്ഥാനില്‍ നിന്നുള്ള സാക്ഷികള്‍ ഹാജരായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. 2007 ഫെബ്രുവരി 18 ന് ഡല്‍ഹിയില്‍നിന്നും ലാഹോറിലേക്ക് തിരിച്ച ട്രെയിനിലെ സ്‌ഫോടനത്തില്‍ 68 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *