Thu. May 2nd, 2024

മണ്ണാർക്കാട്:

പി.കെ. ശശി എംഎൽഎയ്ക്കെതിരേ പരാതി നൽകിയ യുവതിയുടെ വാദങ്ങൾ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമുണ്ടായതാണ്. ജില്ലാ ഘടകത്തിൽനിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്നങ്ങൾ കൊണ്ടാണെന്നും റഹീം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പി.കെ ശശി എം.എൽ.എ ക്കെതിരെ പരാതി നല്‍കിയ യുവതി നേതൃസ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. ജില്ലാ കമ്മറ്റി, ബ്ലോക്ക് കമ്മറ്റി സ്ഥാനങ്ങളാണ് രാജി വെച്ചത്. ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. എലപ്പുള്ളിയില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് രാജിക്കത്ത് കൈമാറിയത്.

പാലക്കാട് ഡി.വൈ.എഫ്.ഐ യുടെ പുതിയ ജില്ലാ സെക്രട്ടറിയായി റ്റി.എം ശശിയെയും പ്രസിഡന്റായി പി.പി സുമോദിനെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇരുവരും പി.കെ. ശശിയുടെ ഉറച്ച അനുയായികളാണ്. അതേ സമയം യുവതിയെ പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗം ജിനീഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. പരാതിക്കാരിയെ അവഹേളിച്ച് പോസ്റ്റിട്ട മറ്റൊരു നേതാവിനെ ജില്ല വൈസ് പ്രസിഡന്റുമാക്കി. ജില്ല സെക്രട്ടേറിയറ്റില്‍ മതിയായ ഹാജര്‍നില ഇല്ലാത്തതിനാല്‍ നേരത്തെ ഇയാൾക്കു കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. അതോടെ ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി രാജി വെച്ചത്.

എം.എൽ.എ യ്ക്കെതിരെ പരാതി നൽകിയശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽനിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നു. തനിക്കൊപ്പം നിലകൊണ്ടത് വളരെ ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകൂല നിലപാടെടുത്തതിന്‍റെ പേരിൽ ചിലരെ തരംതാഴ്ത്തിയതായും യുവതി വ്യക്തമാക്കിയിരുന്നു.അതേസമയം യുവതി പ്രതിഷേധിച്ച് രാജിവെച്ചതല്ലെന്നും സ്വയം ഒഴിഞ്ഞതാണെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.

നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുക മാത്രമാണ് ചെയ്തതെന്നും സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എയെ ആറുമാസത്തേക്കു സസ്‌പെന്‍ഡും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *