Sat. Apr 27th, 2024
മുംബൈ:

മഹാരാഷ്ട്ര ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 മരണം. 15 പൊലീസുകാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഐ.ഇ.ഡി (improvised explosive device) സ്ഫോടനത്തിലൂടെ മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാര്‍ സഞ്ചരിച്ച വാഹനമാണ് ആക്രമണത്തിനിരയായത്. സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതെന്ന് റേഞ്ച് ഡിഐജി പ്രതികരിച്ചു.

സ്ഫോടനത്തിൽ വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നക്‌സലുകളെ നേരിടാന്‍ രൂപീകരിച്ച ഗഡ്ചിറോളി സി-60 ഫോഴ്‌സ് എന്ന പ്രത്യേക സംഘത്തിലെ 15 പൊലീസുകാരാണു കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന്  40 മാവോയിസ്റ്റുകളെ വധിച്ചതിന്‍റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ഏപ്രിൽ 11 ന് ഗഡ്ചിറോളിയിൽ വോട്ടെടുപ്പ് ദിനത്തിൽ മാവോയിസ്റ്റുകൾ പോളിങ് ബൂത്തിനു നേരേ ആക്രമണം നടത്തിയെങ്കിലും ആർക്കും പരുക്കേറ്റിരുന്നില്ല. ഇതിനു പിന്നാലെയാണ് പൊലീസുകാരെ ഉന്നമിട്ടു ആക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *