Thu. Mar 28th, 2024
 ന്യൂ ഡൽഹി:

 
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, മുതിർന്ന അഭിഭാഷകൻ ജസ്റ്റിസ് എസ് എ ബോബ്ഡെയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിയമ-നീതിന്യായ മന്ത്രാലയത്തിന് സമർപ്പിച്ചു.

ഉന്നത ജുഡീഷ്യറിയിലെ അംഗങ്ങളുടെ നിയമനത്തെ നിയന്ത്രിക്കുന്ന മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ പ്രകാരം, ചീഫ് ജസ്റ്റിസ് ഓഫീസിലേക്ക് നിയമനം നടത്തുന്നത് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെ ആയിരിക്കും.

ഭരണഘടനയുടെ ആർട്ടിക്കിൾ 124 ലെ വകുപ്പ് (2) പ്രകാരാം രാഷ്ട്രപതിയാണ്  ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്.

അടുത്ത സിജെഐ നിയമനത്തിനായി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി ഉചിതമായ സമയത്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ ശുപാർശ തേടും.

സിജെഐയുടെ ശുപാർശ ലഭിച്ച ശേഷം, കേന്ദ്ര നിയമ-നീതിന്യായ മന്ത്രി ശുപാർശ പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയും, നിയമന വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ചീഫ് ജസ്റ്റിസിനെ നിയമിക്കുകയുമാണ് ചെയ്യുന്നത്.

2018 ഒക്ടോബർ 3 ന് ചുമതലയേറ്റ രഞ്ജൻ ഗോഗോയ് സ്വതന്ത്ര ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു. 13 മാസവും 15 ദിവസവും സിജെഐ ആയി സേവനമനുഷ്ഠിച്ച അദ്ദേഹം നവംബർ 17 നാണു സ്ഥാനമൊഴിയുക.

നവംബർ 18ന് ജസ്റ്റിസ് ബോബ്‌ഡെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. 18 മാസമാണ് അദ്ദേഹത്തിന്റെ കാലാവധി.