Wed. Apr 24th, 2024
ന്യൂ ഡൽഹി:

 

നാലു നൂറ്റാണ്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമി 5 ലക്ഷം രൂപയുടെ ‘ബുക്ക് ഓഫ് ദ ഇയർ’ അവാർഡ് പ്രഖ്യാപിച്ചു. “ധാരാളം നല്ല പുസ്തകങ്ങൾ ഇവിടെ ഉണ്ട്, അതിൽ നിന്നും പുതിയൊരു ഏട് മറിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്,” എന്നായിരുന്നു മാതൃഭൂമിയുടെ പ്രസ്താവന.

2020 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന്റെ (എംബിഐഎഫ്എൽ) മൂന്നാം പതിപ്പിലാണ് അവാർഡ് സമ്മാനിക്കുകയെന്ന് പത്രത്തിന്റെ ജോയിന്റ് എംഡി ശ്രേയാംസ് കുമാർ പറഞ്ഞു.

1923 ൽ ആരംഭിച്ചതുമുതൽ മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ മാതൃഭൂമി ഹൗസ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി,  ഇന്ത്യൻ ഭാഷകളിലും, മറ്റു ഭാഷകളിലും ഏറ്റവും മികച്ച രചനകൾ മാതൃഭൂമി നൽകിയിട്ടുണ്ട്. അങ്ങനെയാണ് മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് വിഭാവനം ചെയ്യുന്നത്. വൈവിധ്യമായ ആശയങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും അവലോകനം നടത്താനുമുള്ള വേദിയായി അത് മാറുകയും ചെയ്തു” ശ്രേയാംസ് കുമാർ വിശദീകരിച്ചു.

എല്ലാ വർഷവും ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ചവയെ ബഹുമാനിക്കാനുള്ള മാതൃഭൂമിയുടെ പ്രതിജ്ഞാബദ്ധതയാണ് മാതൃഭൂമി “ബുക്ക് ഓഫ് ദ ഇയർ” അവാർഡ്. അതിശയകരമായ കൃതികളെ ബഹുമാനിക്കാനും ആഘോഷിക്കാനും, ഇന്ത്യൻ എഴുത്തുകാരുടെ മികച്ച രചനകൾക്കായി പ്രസാധകരെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രചോദനത്തിന്റെ ഭാഗമാണിത്.” ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പ്രസിദ്ധീകരിച്ച കൃതികൾക്കാണ് അവാർഡ്. അവാർഡിന് അർഹത ലഭിക്കുന്നതിന് പ്രാദേശിക ഭാഷകളിലെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യണം.

രണ്ടു പതിപ്പുകൾ അവസാനിച്ച  ഈ ഹ്രസ്വ കാലയളവിൽ തന്നെ, കേരളത്തിന്റെ സാംസ്കാരിക കലണ്ടറിൽ ഇടം പിടിച്ചിരിക്കുകയാണ് മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്. ഏറെ കൗതുകത്തോടെ ഉത്സവത്തിന്റെ മൂന്നാം പതിപ്പിനെ കാത്തിരിക്കുകയാണ് സാഹിത്യ ലോകം.

“മൂന്നാം പതിപ്പിലേക്ക് നീങ്ങുമ്പോൾ, വർൿഷോപ്പുകളുടെയും മാസ്റ്റർക്ലാസുകളുടെയും കാര്യത്തിൽ മൂല്യം കൂട്ടുന്നതിനായി കൂടുതൽ അസോസിയേഷനുകൾ ഉണ്ടാക്കും, അതുവഴി സംസ്ഥാനത്തിന്റെ സാഹിത്യത്തിനും സൃഷ്ടിപരമായ ഭൂപ്രകൃതിക്കും സംഭാവന നൽകാൻ ഞങ്ങൾക്ക് കഴിയും.” എംബിഐഎഫ്എൽ ഡയറക്ടർ സബിൻ ഇക്ബാൽ പറഞ്ഞു.

സാമ്പത്തികമായി വെല്ലുവിളി നിറഞ്ഞ ഒരു ലോകത്ത് സാധാരണക്കാരനാകരുത് എന്നാണ് ഇന്നത്തെ എഴുത്തുകാരുടെ മുമ്പിലുള്ള പ്രധാന പ്രതിസന്ധിയെന്ന് കൊച്ചി ബിനാലെയുമായും മറ്റ് ബ്ലൂ-ചിപ്പ് സംഭവങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന ഇക്ബാൽ അഭിപ്രായപ്പെടുന്നു.