Wed. Apr 24th, 2024
ലഖ്‌നൗ:

 

ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ കോളേജുകളിലും, സർവകലാശാലകളിലും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു.

ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സർവ്വകലാശാലയിലും കോളേജുകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെ നിരോധിച്ചതായി സർക്കുലറിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

എല്ലാ യുപി സർവകലാശാലകൾക്കും, കോളേജുകൾക്കും, ഉള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാനോ, എടുക്കാനോ, വിദ്യാർത്ഥികളെ അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും, കോളേജുകളിലുള്ള അധ്യാപകർക്കും, ഈ നിരോധനം ബാധകമാണ്.

സംസ്ഥാനത്തെ എല്ലാ കോളേജുകളിലും, സർവകലാശാലകളിലുമുള്ള, വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഈ സർക്കുലർ പുറത്തിറക്കിയത്.

കോളേജ് സമയങ്ങളിൽ വിദ്യാർത്ഥികളും, അധ്യാപകരും, അവരുടെ വിലയേറിയ സമയം മൊബൈൽ ഫോണുകളിൽ ചെലവഴിക്കുന്നതായി സർക്കാർ നിരീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങളിലും, ഔദ്യോഗിക യോഗങ്ങളിലും, യോഗി ആദിത്യനാഥ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഇതിനകം നിരോധിച്ചിട്ടുണ്ട്. പല മീറ്റിംഗുകളിലും ചില മന്ത്രിമാരും, ഉദ്യോഗസ്ഥരും, ഫോണിൽ സന്ദേശങ്ങൾ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.