Thu. May 2nd, 2024
ന്യൂഡൽഹി:

വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിൽ സമൂഹമാധ്യമ ഭീമൻമാരായ ഫേസ്ബുക്ക് വിവേചനം കാണിച്ചുവെന്ന് മുൻ ഡേറ്റ സയൻറിസ്റ്റിന്‍റെ വെളിപ്പെടുത്തൽ. ഡൽഹി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ രാഷ്ട്രീയ നേതാക്കളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വ്യത്യസ്തമായ നിലപാടുകളാണ് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും വ്യാജ അക്കൗണ്ടുകളോട് സ്വീകരിച്ചതെന്നാണ് വിസിൽ ബ്ലോവറായ സോഫി ഷാങ്ങിന്‍റെ വെളിപ്പെടുത്തൽ.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ബി ജെ പിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ, ഒരു ബി ജെ പി നിയമനിർമാതാവുമായി നേരിട്ട് ബന്ധമുള്ള വ്യാജ അക്കൗണ്ടുകൾ മാത്രം ഫേസ്ബുക്ക് മരവിപ്പിച്ചില്ലെന്ന് അവർ പറഞ്ഞു.

‘അഞ്ച് നെറ്റ്വർക്കുകളിൽ നാലെണ്ണത്തിനെതിരെ ഞങ്ങൾ നടപടിയെടുത്തു. എന്നാൽ അഞ്ചാമത്തേത് അവസാന നിമിഷം ഒരു ലോക്സഭ എം പി കൂടിയായ ബി ജെ പി നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കി. പിന്നീട് എനിക്ക് മനസിലായി, ഈ വ്യാജ അക്കൗണ്ടുകളുടെ നെറ്റ്വർക്ക് സംബന്ധിച്ച യാതൊരു വിവരം തനിക്ക് ലഭിക്കില്ലെന്ന്’ -ഷാങ് പറഞ്ഞു.