Sat. Jul 27th, 2024

ഡല്‍ഹി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. മെയ് 26-നകം സര്‍വീസ് പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയത് കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. ടിക്കറ്റ് എടുത്തതിനെ തുടര്‍ന്ന് യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളില്‍ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍. ഗോ ഫസ്റ്റ് മെയ് 3-ന് സ്വമേധയാ പാപ്പരത്വ നടപടികള്‍ക്കായി ഫയല്‍ ചെയ്തു. ആവര്‍ത്തിച്ചുള്ള പ്രശ്നങ്ങളും പ്രാറ്റ് & വിറ്റ്നി എന്‍ജിനുകളില്‍ നിന്നുള്ള എഞ്ചിനുകള്‍ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം