Sat. Jul 27th, 2024

കണ്ണൂര്‍: സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ ഇന്ന് സാക്ഷി വിസ്താരം നടക്കും. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതിനെതിരെയാണ് എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് നല്‍കിയത്. സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തന്‍രെ വ്യക്തി ജീവിതത്തില്‍ കരിനിഴലില്‍ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയില്‍ എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടിയത്. എംവി ഗോവിന്ദന്റെ മൊഴി തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. മുന്‍ എഡിഎം എ സി മാത്യു, സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെ ഗണേശന്‍ എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം