Sat. May 18th, 2024

കാസര്‍ഗോഡ്: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കാസര്‍കോട് ഉപ്പള സ്വദേശിയായ യു കെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് കരിങ്കല്ലോ ടെട്രാപോഡോ ഉപയോഗിച്ച് ഭിത്തി നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങളായി സംസ്ഥാനത്ത് ഈ രീതിയാണ് തുടരുന്നത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നത്. തീര സംരക്ഷണത്തിന് വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത, ദീര്‍ഘകാലം ഈട് നില്‍ക്കുന്ന പദ്ധതി മുന്നിലുണ്ടാവുമ്പോഴും ടെട്രാപോഡുകളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാരെന്ന് ഹര്‍ജിക്കാരന്‍ യുകെ യൂസഫ് പ്രതികരിച്ചു. തീരം കടലെടുക്കുന്ന അവസ്ഥയ്ക്ക് സ്ഥിരം പരിഹാരമായി സീവേവ് ബ്രേക്കേഴ്‌സ് എന്ന മാതൃക ഇദ്ദേഹം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം