Thu. Apr 25th, 2024
കോഴിക്കോട്:

ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ചികിത്സയ്ക്ക് വിധേയമായി അസുഖം ഭേദമായെത്തിയ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍.

കുട്ടികള്‍ സാധാരണ നിലയിലായെങ്കിലും ഇപ്പോഴും അവരോട് അവഗണന തുടരുകയാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ചൈല്‍ഡ് ലൈനും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല.