Fri. Oct 18th, 2024

തമിഴ്‌നാട്ടിലെ കല്ലൂരില്‍ ജല്ലിക്കെട്ടിനിടെ കാള വിരണ്ടുണ്ടായ അക്രമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളും കാഴ്ചക്കാരനും കുത്തേറ്റ് മരിച്ചു. കാളയുടെ കുത്തേറ്റ സുബ്രഹ്മണ്യനെന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനായ നവനീത കൃഷ്ണനും കുത്തേല്‍ക്കുകയായിരുന്നു.

മീമിസാല്‍ സ്റ്റേഷനിലെ ഓഫിസറായ നവനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുക്കോട്ടൈ, ശിവഗാംഗി, മധുരെ, ദിണ്ടിഗല്‍, ത്രിച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിച്ച 400ലേറെ കാളകള്‍ പങ്കെടുത്ത ജല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആറായിരത്തിലേറെപ്പേരാണ് ജല്ലിക്കെട്ട് കാണാനെത്തിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.