Thu. May 2nd, 2024

ലഖ്‌നൗ: മോഷണക്കുറ്റം ആരോപിച്ച് യുപിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി മാനേജരെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മാനേജരെ തല്ലിക്കൊന്നതെന്നാണ് റിപ്പോര്‍ട്ട്. ശിവം ജോഹ്‌റിയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദിക്കുന്നതിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബാന്‍കി സുരിയെന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ശിവം ജോലി ചെയ്യുകയായിരുന്നു. ഈ അടുത്ത് കമ്പനിയില്‍ നിന്ന് ഒരു പാഴ്‌സല്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഉടമയുടെ നിര്‍ദേശപ്രകാരം മോഷണക്കുറ്റം ആരോപിച്ച് ഇയാളെ കെട്ടിയിട്ട് തല്ലുകയായിരുന്നു. ശിവം ജോഹ്‌റിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിക്കുകയായിരുന്നു. ശിവത്തിന് വൈദ്യുതാഘാതം ഏറ്റുവെന്ന വാര്‍ത്തയാണ് കുടുംബാംഗങ്ങളെ ആദ്യം അറിയിച്ചത്. എന്നാല്‍, ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം