Fri. Apr 26th, 2024
മുംബൈ:

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയതെന്ന് നടി കങ്കണ റണൗട്ട്. പൊതുപരിപാടിയിൽ നടത്തിയ ഈ പ്രസ്ഥാവന സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പിന്നാലെ രൂക്ഷമായി വിമർശിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കങ്കണ ഇത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞത്.

ഭ്രാന്താണോ എന്നാണ് വരുൺ ഗാന്ധി പ്രതികരിച്ചത്.‘1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു.2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയത്.’ കങ്കണ പറയുന്നു. ഈ വിഡിയോ പങ്കുവച്ച് രോഷത്തോടെയാണ് ബിജെപി എംപി കൂടിയായ വരുൺ ഗാന്ധി പ്രതികരിച്ചത്.

‘ചില നേരങ്ങളിൽ ഇവർ മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചില നേരങ്ങളിൽ അദ്ദേഹത്തിന്റെ കൊലയാളിയെ ആദരിക്കുന്നു.ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്​, ചന്ദ്രശേഖർ ആസാദ്​, നേതാജി എന്നിവരെയും അപമാനിക്കുന്നു. ഇതിനെയൊക്കെ​ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടത്.’ വരുൺ ചോദിക്കുന്നു. ഇതിനൊക്കെ കയ്യടിക്കുന്ന വിവരദോഷികളാരാണ് എന്നാണ് നടി സ്വര ഭാസ്കർ വിഡിയോ പങ്കിട്ട് ചോദിച്ചത്.