Thu. Sep 19th, 2024

ടെൽ അവീവ്: സിറിയയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയതായി റിപ്പോർട്ട്. 52ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. 

പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മധ്യ സിറിയയിൽ ഹമ പ്രവിശ്യയിലെ മസ്യാഫ് മേഖലയിലാണ് ഞായറാഴ്ച ആക്രമണം നടന്നത്. താർതൂസിനടുത്തും ആക്രമണം ഉണ്ടായി. കൊല്ലപ്പെട്ടവരിൽ ഏറെയും സിവിലിയൻമാരാണ്. 

ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധവിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേലിൻ്റെ വാദം ഇറാനും സിറിയയും തള്ളി. തെഹ്റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ചു.

അതേസമയം, ഗാസയിൽ തുടരുന്ന പ്രതിസന്ധികളെക്കുറിച്ച് ബൈഡൻ ഭരണകൂടം ചർച്ച ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസിൻ്റെ പിടിയിലുള്ള ആറ് അമേരിക്കൻ ബന്ദികളുടെ മോചനത്തിന് മധ്യസ്ഥ രാജ്യങ്ങളുമായി ബൈഡൻ പ്രത്യേക ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.