Sun. May 19th, 2024

കൊച്ചി: പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്കാരം. എറണാകുളം സൗത്ത് പോലീസും കൊച്ചി കോർപറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

മാതാപിതാക്കളും ബന്ധുക്കളും ചടങ്ങുകൾക്ക് ഉണ്ടായിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും പോലീസ് മൃതദേഹം ഏറ്റുവാങ്ങി കൊച്ചി കോർപറേഷൻ മേയർക്ക് കൈമാറിയാണ് ശ്മശാനത്തിൽ എത്തിച്ചത്.

അതേസമയം, 14 ദിവസം റിമാൻഡിലായ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ മൊഴിയെടുക്കാനാണ് പോലീസ് ആലോചിക്കുന്നത്.

ഡിഎൻഎ പരിശോധന നടത്താൻ യുവതിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ രക്തസാമ്പിൾ ശേഖരിച്ചത് ഡിഎൻഎ പരിശോധനക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് യുവതി കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞത്. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞില്ലെന്നും ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതോടെ അലസിപ്പിക്കാൻ സാധിക്കാതെയായെന്നും പ്രസവാനന്തരം കുഞ്ഞിനെ ഒഴിവാക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

രാവിലെ അഞ്ച് മണിയോടെ പ്രസവം നടന്നു. മാതാപിതാക്കൾ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായ അമർത്തിപ്പിടിക്കുകയും തുണി തിരുകുകയും ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. എട്ട് മണിയോടെ അമ്മ വാതിലിൽ തട്ടിയപ്പോൾ കുഞ്ഞിനെ കവറിൽ പൊതിഞ്ഞ് ബാൽക്കണിയിലൂടെ താഴേക്ക് എറിയുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.