Tue. Oct 22nd, 2024

സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്

ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗുസ്തി താരമായ സാക്ഷി മാലിക്കിന്റെ ഓര്‍മക്കുറിപ്പുകളാണ് ‘വിറ്റ്നസ്’. മാധ്യമപ്രവര്‍ത്തകന്‍ ജോനാഥന്‍ സെല്‍വരാജുമായി സഹകരിച്ച് എഴുതിയ ഈ പുസ്തകത്തില്‍, ഒരു ചാമ്പ്യന്‍ ഗുസ്തിതാരം എന്ന നിലയിലുള്ള സാക്ഷിയുടെ ജീവിതവും കരിയറും നേരിട്ട പോരാട്ടങ്ങളും സ്വന്തമാക്കിയ വിജയങ്ങളുമെല്ലാം രേഖപ്പെടുത്തുന്നുണ്ട്.

കുട്ടിക്കാലത്ത് അധ്യാപകനില്‍നിന്ന് നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്.

ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് സാക്ഷി മാലിക്ക് എന്ന ചാമ്പ്യന്റെ യാത്ര ആരംഭിക്കുന്നത്. തന്റെ വഴികളെക്കുറിച്ചുള്ള അരക്ഷിതത്വവും ഉറപ്പില്ലായ്മയുമായിരുന്നു സാക്ഷിക്ക് ആദ്യം അനുഭവിക്കേണ്ടി വന്നത്. സാമൂഹിക സമ്മര്‍ദ്ദങ്ങളും സ്ത്രീകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും ആത്യന്തികമായി സ്വയം ശാക്തീകരിക്കുന്ന ഒരു കായിക വിനോദമായി ഗുസ്തിയെ സാക്ഷി സ്വീകരിച്ചു. സംശയങ്ങള്‍ക്ക് അതീതമായി ഉയരാനും അവളുടെ പാതഏതെന്ന് ഉറപ്പിക്കാനും ഗുസ്തി സാക്ഷി മാലിക്കിനെ ശക്തിപ്പെടുത്തി.

സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. താന്‍ നേരിട്ട വെല്ലുവിളികള്‍, മത്സരങ്ങള്‍ക്ക് മുമ്പ് നേരിട്ട ഭയം ഉത്കണ്ഠ എന്നിവയെ കുറിച്ചെല്ലാം സാക്ഷി പുസത്കത്തില്‍ തുറന്നു പറയുന്നുണ്ട്.

സാക്ഷി മാലിക് Screengrab, Copyright: The Hindu

സങ്കീര്‍ണമായ ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് സാക്ഷി പുസത്കത്തില്‍ പറയുന്നുണ്ട്. കുടുംബം നല്‍കുന്ന പിന്തുണയെക്കുറിച്ച്, സാമ്പത്തിക നേട്ടങ്ങള്‍ എങ്ങനെ ജീവിതത്തെ മാറ്റുമെന്നതിനെക്കുറിച്ച്, നന്ദിയും അത്യാഗ്രഹത്തിനുള്ള സാധ്യതയും തമ്മിലുള്ള പിരിമുറുക്കത്തെക്കുറിച്ചുമെല്ലാം സാക്ഷി പറയുന്നുണ്ട്.

കായിക രംഗത്തെ വ്യവസ്ഥാപരമായ പ്രശ്‌നങ്ങള്‍ക്കെതിരായ സാക്ഷി മാലിക്കിന്റെ പോരാട്ടത്തെ ഈ ഓര്‍മ്മക്കുറിപ്പ് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. മാറ്റത്തിനായി അവള്‍ നിലകൊണ്ടത്, ഒരു ഗുസ്തിക്കാരി എന്ന നിലയിലുള്ള അവളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമായിരുന്നില്ല, സമാനമായ പോരാട്ടങ്ങളെ അഭിമുഖീകരിച്ച കായികരംഗത്തെ നിരവധി സ്ത്രീകള്‍ക്ക് വേണ്ടിക്കൂടിയായിരുന്നു. ‘വിറ്റ്നസി’ ല്‍ ഒരു ഗുസ്തിതാരത്തിന്റെ കരിയറും ജീവിതവും പ്രതിപാദിക്കുന്നതിനൊപ്പം തന്നെ സാമൂഹിക വിഷയങ്ങളെ കുറിച്ചും സാക്ഷി പറയുന്നുണ്ട്.

ചെറുപ്പത്തില്‍ തന്നെ ഒരു ട്യൂഷന്‍ ടീച്ചര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും എന്നാല്‍ താന്‍ മൗനം പാലിച്ചുവെന്നും സാക്ഷി മാലിക് പുസ്തകത്തില്‍ പറയുന്നു. മത്സരശേഷം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കുറിച്ചും പുസ്തകത്തില്‍ സാക്ഷി തുറന്നുപറയുന്നുണ്ട്.

‘കുട്ടിക്കാലത്ത് എനിക് അക്കാര്യങ്ങള്‍ കുടുംബത്തോട് പറയാന്‍ സാധിക്കുമായിരുന്നില്ല. അത് എന്റെ തെറ്റായാണ് ഞാന്‍ കരുതിയത്. എന്റെ സ്‌കൂള്‍ കാലത്തെ ട്യൂഷന്‍ ടീച്ചര്‍ എന്നെ ശല്യപ്പെടുത്താറുണ്ടായിരുന്നു. പലപ്പോഴും ക്ലാസുകള്‍ക്കായി അയാളുടെ സ്ഥലത്തേക്ക് വിളിപ്പിക്കും. ചിലപ്പോള്‍ എന്നെ തൊടാന്‍ ശ്രമിക്കുകയും ചെയ്യും. അതോടെ ട്യൂഷന്‍ ക്ലാസുകള്‍ക്ക് പോകാന്‍ ഭയമായിരുന്നു. പക്ഷേ എനിക്ക് ഒരിക്കലും അമ്മയോട് പറയാന്‍ കഴിഞ്ഞില്ല’., അവര്‍ ഓര്‍മക്കുറിപ്പില്‍ പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ 19 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് സാക്ഷി പുസ്തകത്തില്‍ പറയുന്നു. 2012ല്‍ കസാഖസ്താനിലെ അല്‍മാട്ടിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സാക്ഷി സ്വര്‍ണം നേടിയതിന് ശേഷമായിരുന്നു ഇത്. മാതാപിതാക്കളോട് സംസാരിക്കാനെന്ന വ്യാജേനയാണ് ബ്രിജ് ഭൂഷന്റെ മുറിയിലേക്ക് കൊണ്ടുപോയതെന്നും സാക്ഷി പുസ്തകത്തില്‍ ആരോപിക്കുന്നു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് Screengrab, Copyright: The Hindu

”ബ്രിജ് ഭൂഷണ്‍ എന്റെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു. അപ്പോള്‍ അതില്‍ പ്രശ്‌നം തോന്നിയില്ല. എന്റെ മത്സരത്തെക്കുറിച്ചും മെഡലിനെക്കുറിച്ചും അവരോട് സംസാരിക്കുമ്പോള്‍ അനിഷ്ടകരമായ ഒന്നും സംഭവിച്ചേക്കില്ല എന്നാണ് ചിന്തിച്ചത്. എന്നാല്‍ ഞാന്‍ കോള്‍ അവസാനിപ്പിച്ചതിന് പിന്നാലെ, കട്ടിലില്‍ ഇരിക്കുമ്പോള്‍ അയാള്‍ എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ അവനെ തള്ളിമാറ്റി കരയാന്‍ തുടങ്ങി,” പുസ്തക%

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.