Thu. Apr 10th, 2025 11:25:53 AM
ഡൽഹി:

ട്രെയിനിലെ മറ്റു യാത്രികർക്ക് അരോചകമാവുന്ന രീതിയിൽ ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയിൽവേയുടെ ഉത്തരവ്. ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പരാതി ഉയർന്നാൽ കർശനമായ നടപടിയുണ്ടാവുമെന്ന് റെയിൽവേ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റെയിൽവേ മന്ത്രാലയത്തിന് ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

യാത്രക്കാർക്ക് ഇത്തരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ടിക്കറ്റ് ചെക്കർമാർ, ആർ പി എഫ് ഉദ്യോഗസ്ഥർ, കോച്ച് അറ്റന്റർമാർ എന്നിവർക്കായിരിക്കും. യാത്രക്കാർ അസൗകര്യങ്ങൾ നേരിട്ടാൽ ഉത്തരവാദികൾ ജീവനക്കാരായിരിക്കും. കൂട്ടമായി യാത്ര ചെയ്യുന്നവരെ രാത്രി വൈകിയും സംസാരിച്ചിരിക്കാൻ അനുവദിക്കില്ലെന്നും രാത്രി പത്തിന് ശേഷം ലൈറ്റണക്കണം എന്നും റെയിൽവേയുടെ നിർദേശമുണ്ട്.