Thu. Sep 19th, 2024

 

തിരുവനന്തപുരം: വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയില്‍ സ്ത്രീക്ക് നേരെ വെടിവെപ്പ്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ കൈക്ക് പരിക്കേറ്റ ഷിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കൊറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം.

മാസ്‌ക് ധരിച്ചെത്തിയ യുവതി ഷിനിയല്ലേ എന്ന് ചോദിച്ച് ഉറപ്പുവരുത്തിയിരുന്നു. പാഴ്‌സല്‍ കൈപ്പറ്റി ഒപ്പിടണമെന്ന് യുവതി ഷിനിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് വെടിയുതിര്‍ത്തത്. തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കൈക്ക് പരിക്കേറ്റത്.

സിനി കേന്ദ്ര സര്‍ക്കാരിന്റെ എന്‍ആര്‍എച്ച്എം ജീവനക്കാരിയാണ്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.