പുതുവത്സര ദിനത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം യുക്രേയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മിസൈൽ ആക്രമണം. 20 ക്രൂയിസ് മിസൈലുകളാണ് യുക്രെയ്നിലുടനീളം ആക്രമണം നടത്തിയത്. ആക്രമണത്തെ ‘പുതുവത്സര രാവില്‍ ഭീകരത’ എന്നാണ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതെന്ന് അല്‍ജെസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുവര്‍ഷം പിറന്ന് ഏകദേശം 30 മിനിറ്റിനുള്ളില്‍ രണ്ട് ജില്ലകളിൽ ആക്രമണം ഉണ്ടായതായി കിവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞതായി അല്‍ജെസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളപായമില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ വിക്ഷേപിച്ച 23 ‘എയര്‍ ഒബ്ജക്റ്റുകള്‍’ നശിപ്പിച്ചതായി സിറ്റി മിലിട്ടറി അറിയിച്ചു. പതിനൊന്നു മാസമായി നടക്കുന്ന യുദ്ധത്തില്‍ വിജയം നേടുന്നത് വരെ യുക്രേനിന്‍ പോരാടുമെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.