Fri. Apr 26th, 2024
ജനീവ:

കയറ്റുമതിക്കുള്ള പഞ്ചസാര സബ്സിഡിയുമായി ബന്ധപ്പെട്ട് നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്ന് ലോകവ്യാപാര സംഘടന. ബ്രസീൽ, ആസ്ട്രേലിയ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങൾക്ക് അനുകൂലമായാണ് ലോകവ്യാപാര സംഘടനയുടെ ഉത്തരവ്. സബ്സിഡിയുമായി ബന്ധപ്പെട്ട് ആഗോള നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.

2019ലാണ് ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയെ വിവിധ രാജ്യങ്ങൾ സമീപിച്ചത്. കരിമ്പിനും പഞ്ചസാരക്കും ഇന്ത്യ അമിതമായി കയറ്റുമതി സബ്സിഡി നൽകുന്നുവെന്നായിരുന്നു ഉയർന്ന പ്രധാന പരാതി.

തുടർന്ന് ലോകവ്യാപാര സംഘടന വിഷയത്തിലിടപ്പെടുകയും കാർഷിക സബ്സിഡയുമായി ബന്ധപ്പെട്ട് നിലവിലുളള കരാർ കർശനമായി പാലിക്കാൻ ഇന്ത്യയോട് നിർദേശിക്കുകയുമായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപാദകരാണ് ഇന്ത്യ. ബ്രസീൽ കഴിഞ്ഞാൽ ഇന്ത്യക്കാണ് പഞ്ചസാര ഉൽപാദനത്തിൽ രണ്ടാം സ്ഥാനം.