Fri. Apr 26th, 2024
വൈപ്പിന്‍:

ക്രിസ്മസ് ദിനത്തിലും കുടിവെള്ളം കിട്ടാതെ തെരുവിലിറങ്ങിയ ജനം തിങ്കളാഴ്ച വൈപ്പിന്‍ സംസ്ഥാന പാത ഉപരോധിച്ചു. രാവിലെ ആറരയോടെയാണ് സമരം ആരംഭിച്ചത്. എടവനക്കാട് പഴങ്ങാട് വില്ലേജ് ഓഫിസിന് മുന്നിലാണ് സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്.

ആളുകള്‍ റോഡില്‍ കുത്തിയിരുന്നതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
പഞ്ചായത്ത് പ്രതിനിധികളുടെയും പൊലീസിൻറെയും അഭ്യര്‍ഥന പ്രകാരം ഒരുമണിക്കൂർ സമരം നിര്‍ത്തിവെച്ചു. എന്നാല്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പത്തുമണിയോടെ എത്താമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താത്തതിനെ തുടര്‍ന്ന് വീണ്ടും ജനങ്ങള്‍ റോഡ് ഉപരോധവുമായി രംഗത്തെത്തി.

ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കും നഗരത്തിലേക്കു പോകാനും തിരിച്ചും യാത്രചെയ്യേണ്ടവര്‍ ഇരു വശത്തും കുടുങ്ങിക്കിടന്നു. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു യാത്രക്കാരെയും പ്രതിഷേധക്കാര്‍ കടത്തി വിട്ടില്ല. വേലിയേറ്റ ദുരിതത്തിനിടയിലാണ് വൈപ്പിനില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായത്.

രൂക്ഷമായ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്ന മേഖലയാണ് എടവനക്കാട് പതിമൂന്നാം വാര്‍ഡ്. ഒന്നിടവിട്ട ദിവസങ്ങളില്‍ 12 മണിക്കൂര്‍ മാത്രമാണ് പമ്പിങ്ങ് നടത്തുന്നന്നത്. ഇത് 24 മണിക്കൂര്‍ ആയി ഉയര്‍ത്തണമെന്നായിരുന്നു നാട്ടുകാരുടെയും ആവശ്യം. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ ആദ്യം എ ഇ തയാറായില്ല.

എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുൽ സലാം, വൈസ് പ്രസിഡൻറ് വി കെ ഇക്ബാല്‍, മറ്റു അംഗങ്ങൾ എന്നിവര്‍ സമരക്കാരുമായി സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ 24 മണിക്കൂര്‍ പമ്പിങ് എന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു. ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.