Sat. May 18th, 2024
വത്തിക്കാൻ:

ഫ്രാൻസിസ് മാർപാപ്പക്ക് വെള്ളിയാഴ്ച 85 വയസ്സ് തികഞ്ഞു. അനാഥർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ജന്മദിനം ലളിതമായി ആഘോഷിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. പോപ് പദവിയിൽ എട്ടാം വർഷത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, കത്തോലിക്ക സഭയിൽ പരിഷ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനാണ്.

ഇദ്ദേഹത്തിൻ്റെ മുൻഗാമി ബെനഡിക്ട് 16ാമൻ ഈ പ്രായത്തിലാണ് വിരമിച്ചതെങ്കിലും പോപ് ഫ്രാൻസിസ് ഈ പ്രായത്തിലും ഊർജസ്വലതയോടെ രംഗത്തുണ്ട്. ഇറ്റാലിയൻ റെയിൽവേ ജീവനക്കാരൻ്റെ മകനായി 1936 ഡിസംബർ 17ന് അർജൻറീനയിലെ ബ്വേനസ് ഐറിസിലെ ഫ്ലോറസിൽ ജോർജ് മാരിയോ ബർഗോളിയോ ആയാണ് പോപ്പിൻ്റെ ജനനം.