Wed. May 1st, 2024

ഹൈദരാബാദ്: പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നഗ്നമായ ദുരുപയോഗം ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉൾപ്പെടെ ഒമ്പത് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്ത കത്തെഴുതി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ , പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തേജസ്വി യാദവ് (ആർജെഡി), ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുള്ള (ജമ്മു & കശ്മീർ നാഷണൽ കോൺഫറൻസ്), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

സമാജ്‌വാദിപാർട്ടി നേതാവ്  അഖിലേഷ് യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മുൻ തൃണമൂൽ നേതാക്കളായ സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ബിജെപിയിൽ ചേരുന്ന പ്രതിപക്ഷ രാഷ്ട്രീയക്കാർക്കെതിരായ കേസുകളിൽ അന്വേഷണ ഏജൻസികൾ മന്ദഗതിയിലാണെന്ന് നേതാക്കൾ അവകാശപ്പെട്ടു.