Wed. Oct 16th, 2024

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രാകറിനെ  ദുബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച റെഡ് നോട്ടീസ് പ്രകാരമാണ് മഹാദേവ് വാതുവെപ്പ് ആപ്പ് കുംഭകോണത്തിൻ്റെ രാജാവ് ചന്ദ്രാകറിനെ അറസ്റ്റ് ചെയ്തത്. അനധികൃത വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾ ഉൾപ്പെടുന്ന തട്ടിപ്പ് 5,000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണക്കാക്കപ്പെടുന്നു. ചന്ദ്രകാറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. അനധികൃത വാതുവെപ്പിലൂടെ പ്രതി കള്ളപ്പണം വെളുപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിൻ്റെ ഡി- കമ്പനിയുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സംശയം. മഹാദേവ് ആപ്പിനെതിരെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

യുഎഇയിലെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പ് പ്രവർത്തിക്കുന്നതെന്ന് ഇഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആപ്പിന്റെ മറ്റൊരു പ്രമോട്ടറായ രവി ഉപ്പലിനെതിരെയും ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.