Thu. Sep 19th, 2024

 

കാസര്‍കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്‌നമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി, ആര്‍എസ്എസ് നേതാക്കളെ കണ്ടു എന്നത് അസംബന്ധമാണ്. ഉദ്യോഗസ്ഥര്‍ കണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നോക്കേണ്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരെ കാണാന്‍ പോകുന്നു എന്നത് ഞങ്ങളുടെ പ്രശ്‌നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടണ്ട. സിപിഎമ്മിന് എന്ത് നിലപാടാണ് എന്നത് എല്ലാവര്‍ക്കും അറിയാം’, എംവി ഗോവിന്ദന്‍ പറഞ്ഞു.

‘ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ്. ബിജെപിയുമായി ലിങ്ക് ഉണ്ടാക്കിയത് യുഡിഎഫാണ്. തൃശ്ശൂരില്‍ യുഡിഎഫിന്റെ വോട്ടാണ് ബിജെപിയിലേക്ക് പോയത്. ജനങ്ങള്‍ക്ക് ഇതൊക്കെ തിരിച്ചറിയാനാകും’, എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.