Sat. Apr 20th, 2024

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഗുരുതര കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഹൈക്കോടതി നിരീക്ഷണ സമിതി. മാലിന്യ സംസ്‌കരണത്തിനാവശ്യമായ സ്ഥലമോ സൗകര്യമോ പ്ലാന്റില്‍ ഇല്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ചട്ടങ്ങള്‍ പ്രകാരമുളള മാലിന്യ സംസ്‌കരണം ബ്രഹ്മപുരത്ത് നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബയോമൈനിങ്ങിനുളള യന്ത്രങ്ങള്‍ പോലും കൃത്യമായി ഇല്ല. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുളള യന്ത്ര സംവിധാനങ്ങളില്ല. പദ്ധതി മേഖലയിലെ കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞു. നിലവിലെ കെട്ടിടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്നും പ്ലാന്റിലേക്ക് വരുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി പ്ലാന്റ് സന്ദര്‍ശിച്ചത്. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം