Wed. Apr 24th, 2024

 

കേരളത്തിൽ വികസന പദ്ധതികൾ കൊണ്ടുവരുന്നതിൽ ഇന്നും ഇവരാരും എതിരല്ല, പക്ഷെ ഈ കഴിഞ്ഞ പതിനാലു വർഷത്തിനുള്ളിൽ, അനുഭവത്തിൽ നിന്നും ഇവർ പഠിച്ച പാഠങ്ങളുണ്ട്. ഇനി ഒരു വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കും മുൻപ് സർക്കാരിനോടും, കുടിയൊഴിപ്പിക്കപ്പെടുന്നവരോടും അവർക്ക് ചിലത് പറയാനുമുണ്ട്.
മൂലമ്പിള്ളിക്ക് പറയാനുള്ളത് ചിത്രങ്ങളിലൂടെ…

മൂലമ്പിള്ളിയിലെ കണ്ടെയ്‌നർ ടെർമിനൽ റോഡ് (NH 966A) മേൽപ്പാലം; (C) Woke Malayalam
മൂലമ്പിള്ളിയിലേക്ക് വല്ലാര്‍പാടം റോഡിലെ ചൂണ്ടു പലക ; (C) Woke Malayalam
വല്ലാർപാടത്തിനു സമീപത്തുള്ള ഒരു കണ്ടെയ്‌നർ യാർഡ് ; (C) Woke Malayalam
ഭൂമി ഏറ്റെടുക്കാനുള്ള കല്ല് കൊണ്ടുവന്നപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. ഒരാൾ തോളിൽ വെച്ച് കൊണ്ടുവരികയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾക്ക് വഴിയുണ്ടാക്കാനാണെന്ന് അവർ പറഞ്ഞു.
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റെയിൽവേ ; (C) Woke Malayalam
കണ്ടെയ്‌നർ ടെർമിനൽ റെയിൽവേ പാലം ; (C) Woke Malayalam
കണ്ടെയ്‌നർ റോഡ് കടന്നു പോകുന്ന ചേരാനല്ലൂർ ജംഗ്ഷൻ ; (C) Woke Malayalam
17000 sq. ഫീറ്റ് വലിപ്പമുള്ള വലിയ വീടായിരുന്നു. ആ വീടും സ്ഥലവും റോഡിനു വിട്ടുകൊടുത്തിട്ട് ആകെ കിട്ടിയത് അഞ്ചര ലക്ഷം രൂപയാണ്.
കളമശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന കണ്ടെയ്‌നർ റോഡ് – NH 966A; (C) Woke Malayalam
പുനരധിവാസ ഭൂമിയായ തുതിയൂർ ആദർശ് നഗറിൽ താമസിക്കുന്ന നസീറും ഭാര്യ സുബൈദയും ; (C) Woke Malayalam
ആദർശ് നഗറിൽ ഒരു വശത്തേക്ക് ചരിഞ്ഞു പോയ വീട് (ഇടത് ); (C) Woke Malayalam
വടുതലയിലുള്ള പുനരധിവാസ മേഖല; (C) Woke Malayalam
ഇന്ദിരാ നഗറിലെ പുനരധിവാസ ഭൂമിയിൽ നാട്ടിയ സർവേ കല്ല് ;(C) Woke Malayalam
പൊന്നാരിമംഗലം ടോൾ പ്ലാസ; (C) Woke Malayalam
ഈ ഒന്നര വർഷത്തിനുള്ളിൽ ഇവിടെ ഭൂമിക്കും സാധനങ്ങൾക്കും എല്ലാം വില കൂടി. ഇന്നത്തെ സാഹചര്യമനുസരിച്ച് ഒരു സെന്റ് സ്ഥലം വാങ്ങാനോ, ഒരു തറ കെട്ടാനോ ഉള്ള പണം പോലും ഞങ്ങൾക്ക് വീടിനു കിട്ടിയിട്ടില്ല
ഇന്ദിരാ നഗറിലെ പുനരധിവാസ ഭൂമിയിൽ ആകെയുള്ള രണ്ടു വീടുകൾ;(C) Woke Malayalam
ചതുപ്പു നിലമായ ആദർശ് നഗറിലെ പുനരധിവാസ ഭൂമി ; (C) Woke Malayalam

“പൊളിച്ചു നീക്കിയ വീടുകളുടെ ഉടമസ്ഥർ ആരും തന്നെ സർക്കാരിന് ഭൂമി വിട്ടു നല്കിയവരോ, സമ്മതപത്രം ഒപ്പിട്ടു നല്കിയവരോ ആയിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച നാമമാത്രമായ നഷ്ടപരിഹാര തുകയും അവർ കൈപ്പറ്റിയിരുന്നില്ല. എന്നിട്ടും അവരുടെ വീട് സർക്കാർ ബലമായി ഏറ്റെടുക്കുകയായിരുന്നു. കേരളത്തിന്റെ സ്ഥലമേറ്റെടുപ്പ് ചരിത്രത്തിലാദ്യമായി സർവേ നടത്തുവാനായി പോലീസ് റൂട്ട് മാർച്ച് ഉപയോഗിച്ചതും ഇവിടെയായിരുന്നു,” മൂലമ്പിള്ളിയെക്കുറിച്ചുള്ള ലേഖനം വായിക്കാം.