Thu. Apr 25th, 2024
കൊളംബോ:

മരുന്നുക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു.

ഇതിനുപിന്നാലെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു

ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ലങ്കൻ ആശുപത്രിക്ക് സഹായം നൽകാൻ ചൊവ്വാഴ്ച ഇന്ത്യൻ മഹൈകമീഷണർ ഗോപാൽ ബഗ്ലേയോട് ജയ്ശങ്കർ ആവശ്യപ്പെട്ടു.

ആശുപത്രിയിൽ അനസ്തേഷ്യക്കും ശസ്ത്രക്രിയക്കും ഉപയോഗിക്കുന്ന നിരവധി മരുന്നുകൾക്കും ഉപകരണങ്ങൾക്കും ക്ഷാമമുണ്ട്. അഡ്മിറ്റ് ചെയ്ത രോഗികളുടെ ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർത്താനാണ് നിർദേശിച്ചത്.