Sat. Apr 20th, 2024
അടിമാലി:

കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന നാട്ടില്‍ നവീകരണമില്ലാതെ തകര്‍ന്ന നൂറുകണക്കിന് കുടിവെള്ള പദ്ധതികള്‍. അടിമാലി, ദേവികുളം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ 18 പഞ്ചായത്തുകളിലായി 2100 ഓളം ജലസേചന പദ്ധതികളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഉപയോഗമില്ലാത്ത കുഴല്‍ക്കിണറുകൾ വേറെയും.

പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപ്പാക്കിയ ജലനിധി, ജപ്പാന്‍കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ പരാജയമാണ്. വേനല്‍ കനത്തതോടെ പലമേഖലയും വരള്‍ച്ചയുടെ പിടിയിലാണ്. കോവിലൂര്‍ പോലെയുള്ള മേഖലയില്‍ ഇപ്പോള്‍ തന്നെ ജനം കുടിവെള്ളത്തിനായി പരക്കംപായുന്നു.

ജലസേചന വകുപ്പ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദേവികുളം താലൂക്കില്‍ 200ലേറെ വന്‍ കുളങ്ങള്‍ തീര്‍ത്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഏലക്കാടുകളിലും തേയില തോട്ടങ്ങളിലുമാണ് ഇവയില്‍ ഭൂരിഭാഗവും. ഇവയൊക്കെ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിവെച്ചിരിക്കുന്നു. മറ്റിടങ്ങളില്‍ വെള്ളമില്ലാതെ നിരവധി കുളങ്ങള്‍ കിടക്കുന്നു.

വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്തവയും ധാരാളം. കുളങ്ങളോടനുബന്ധിച്ച പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം ഭൂരിഭാഗവും നിലച്ചു. 21 വാര്‍ഡുകളിലായി 15 ഓളം കുളങ്ങളുള്ള അടിമാലി പഞ്ചായത്തില്‍ ഭൂരിഭാഗവും നാശോന്മുഖമായിട്ട് വര്‍ഷങ്ങളായി. ഗ്രാമീണ മേഖലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ തദ്ദേശീയ സ്രോതസ്സുകള്‍ നവീകരിച്ച് സംരക്ഷിക്കണമെന്ന നിര്‍ദേശം പഞ്ചായത്തുകള്‍ പാലിക്കാത്തതാണ് കുളങ്ങളുടെ ദുരവസ്ഥക്ക് കാരണം.

വേനല്‍ കനത്താല്‍ ടാങ്കറില്‍ വെള്ളമെത്തിക്കേണ്ട സ്ഥലങ്ങളുടെ കണക്കെടുപ്പ് പഞ്ചായത്തുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ശരിയാക്കാന്‍ നടപടിയില്ല. കൊന്നത്തടി, വെള്ളത്തൂവല്‍, വട്ടവട, കാന്തലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലെ സ്ഥിതിയും വിഭിന്നമല്ല.

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചുള്ള ചളിയെടുപ്പ് മാത്രമാണ് നവീകരണത്തിന്‍റെ പേരില്‍ നടക്കുന്നത്. വികസനപദ്ധതികളുടെ മറവില്‍ അനാവശ്യ നിര്‍മാണപ്രവര്‍ത്തനങ്ങൾ നടത്താന്‍ തിടുക്കം കാട്ടുന്ന തദ്ദേശസ്ഥാപനങ്ങള്‍ ജലസ്രോതസ്സുകളുടെ കാര്യം വിസ്മരിക്കുകയാണ്.