Fri. Apr 19th, 2024
കുന്നിക്കോട്:

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കുന്നിക്കോട് പൊലീസ് സ്റ്റേഷന്‍. വിശ്രമിക്കാൻപോലും സൗകര്യമില്ലാതെ സ്റ്റേഷനിലെ ഓഫിസ് മുറികളില്‍ വീർപ്പുമുട്ടുകയാണ് നിയമപാലകര്‍. പുറത്തുള്ള താൽക്കാലിക ഷെഡിലിരുന്നാണ് ഉദ്യോഗസ്ഥര്‍ കൂടുതലും കേസുകൾ പരിശോധിക്കുന്നത്.

ലോക്കപ്പ് ഉള്‍പ്പെടെ നാല് മുറികളാണ് സ്റ്റേഷനിലുള്ളത്. രണ്ടാംനിലയിൽ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കുന്നതിനായി താല്‍ക്കാലിക സംവിധാനമാണ്. ദൂരസ്ഥലങ്ങളില്‍നിന്ന് എത്തുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനോ വസ്ത്രം മാറാനോ ക്വാർട്ടേഴ്സുമില്ല.

പരാതിക്കാര്‍ക്ക് വിശ്രമിക്കാനും താല്‍ക്കാലിക ഷെഡാണുള്ളത്. സ്റ്റേഷന് മുന്നിലായി ഉപയോഗശൂന്യമായ പഴയകെട്ടിടമുണ്ട്. ഇത് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിച്ച് സ്റ്റേഷെൻറ സ്ഥലപരിമിതി പ്രശ്നത്തിന് പരിഹാരം കാണാണമെന്ന ആവശ്യം ശക്തമാണ്.