Wed. Apr 24th, 2024
ഇടുക്കി:

ഇടുക്കിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനത്തെ സംബന്ധിച്ച് സൂക്ഷ്മ പഠനം നടത്തുന്നു. കേന്ദ്ര സർക്കാർ ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധരാണ് പഠനം നടത്തുക. കെഎസ്ഇബിയുടെ ആവശ്യപ്രകാരമാണ് പഠനം നടത്തുന്നത്.

2020 ഫെബ്രുവരി മുതലാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഉൾപ്പെടുന്ന ഇടുക്കി പദ്ധതി പ്രദേശത്തുൾപ്പെടെ തുടര്‍ച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടായത്. പദ്ധതിയുടെ പ്രാധാന്യം പരിഗണിച്ചാണ് വിശദമായ പഠനം നടത്താൻ കെഎസ്ഇബി തീരുമാനിച്ചത്. 40 കിലോമീറ്റര്‍ ചുറ്റളവിൽ 10 ഡാമുകളുള്ളതും ഇതിന് കാരണമായി.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്‍ഡ്യ നിയോഗിച്ച ഭൂകമ്പ ശാസ്ത്ര, എഞ്ചിനീയറിങ് വിദഗ്ധരാണ് പഠനം നടത്തുന്നത്. ദേശീയ ജലഅതോറ്ററ്റിയുടെ ഫൗണ്ടേഷന്‍ എഞ്ചിനീയറിങ് ആന്റ് സ്പെഷ്യല്‍ അനാലിസിസ് ഡയറക്ടര്‍ സമിര്‍ കുമാര്‍ ശുക്ല ചെയര്‍മാനും വൈദ്യുതി ബോര്‍ഡ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആർ പ്രീത കണ്‍വീനറും ചെന്നൈ ഐഐടി പ്രൊഫസര്‍ സിവി ആര്‍ മൂര്‍ത്തി, സെന്‍ട്രല്‍ വാട്ടര്‍ ആൻറ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ഡയരക്ടര്‍, ഈശ്വര്‍ ദത്ത് ഗുപ്ത,, ജിഎസ്‌ഐ വെസ്റ്റേണ്‍ റീജിയണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സന്ദീപ് കുമാർ സോം, കെഎസ്ഇബി മുൻ എക്സി എന്‍ജിനീയര്‍ അലോഷി പോള്‍ എന്നിവർ അംഗങ്ങളുമായി മായി കഴിഞ്ഞ വർഷം സമിതി രൂപീകരിച്ചിരുന്നു.