ടോക്യോ:
ജപ്പാന്റെ പ്രധാനമന്ത്രിയായി ഫ്യുമിയോ കിഷിദ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം 31ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസഖ്യം വൻ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. 465 സീറ്റുള്ള അധോസഭയിൽ എൽഡിപി– കൊമേറ്റോ സഖ്യം 293 സീറ്റ് നേടി. തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രിയായി കിഷിദ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനപ്രീതി ഇടിഞ്ഞതിനെത്തുടര്‍ന്ന് രാജിവച്ചതോടെ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പായിരുന്നു മുന്‍ വിദേശമന്ത്രി കിഷിദ അധികാരമേറ്റെടുത്തത്.