Fri. Mar 29th, 2024
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് നിയാസ് ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം,
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് നേരിട്ട് സന്ദർശനവും വിലയിരുത്തൽ യോഗങ്ങളും സംഘടിപ്പിച്ചു വരുന്നത്. ഉദ്യോഗസ്ഥരുടെ യോഗങ്ങൾക്ക് പുറമെ ഇനി ഓരോ മൂന്ന് മാസത്തിലും കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗവും വിളിച്ച് ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി ഇന്നലെ ഒരു യോഗം ചേർന്നു.
വളരെ ഫലപ്രദമായ യോഗം ആയിരുന്നു. കരാറുകാരുടെ സംഘടനാ പ്രതിനിധികൾ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. വികസനത്തിന് വേണ്ടി ഒപ്പം ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് പുതിയ കുറെ കാര്യങ്ങൾ ചർച്ച ചെയ്യാനും നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിച്ചു.
പൊതുമരാമത്ത് പ്രവൃത്തികള് സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിന് വര്ക്കിംഗ് കലണ്ടര് തയ്യാറാക്കാനുള്ള തീരുമാനമായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. കരാറുകാരുടെ സംഘടനാ പ്രതിനിധികൾ ഇരുകയ്യും നീട്ടി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. കേരളത്തിൻ്റെ കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്ക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിൽ വർക്കിംഗ് കലണ്ടര് തയ്യാറാക്കാനാണ് ആലോചിക്കുന്നത്.
ഇതോടൊപ്പം റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോണ്ട്രാക്റ്റ് സംവിധാനം നടപ്പാക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു. ഓരോ റോഡിന്റേയും അറ്റകുറ്റപ്പണി
നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏല്പ്പിക്കുന്നതാണ് രീതി. റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുമ്പോള് എല്ലാ കരാറുകാരുടേയും പിന്തുണ ഉണ്ടാകണമെന്ന് സംഘടനാ പ്രതിനിധികളോട് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് മെയിന്റനന്സ് വിംഗ് ശക്തിപ്പെടുത്തുന്ന കാര്യം യോഗത്തിൽ വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിന് നിലവിൽ കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KHRI) എന്നൊരു സ്ഥാപനം ഉണ്ട്. ഇത് വിപുലീകരിച്ച് ഉദ്യോഗസ്ഥര്ക്കൊപ്പം കരാറുകാര്ക്കും ആവശ്യമായ പരിശീലനം ഏർപ്പെടുത്തുന്ന കാര്യവും യോഗത്തിൽ സംസാരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോന്സ് ജോസഫ് എം എല് എ, വി കെ സി മമ്മദ് കോയ എക്സ് എം എല് എ, വര്ഗീസ് കണ്ണംപള്ളി, കെ ജെ വര്ഗീസ്, സണ്ണി ചെന്നിക്കര, ദിനേശ് കുമാർ, സുനില് പോള തുടങ്ങിയവര് പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കെ ആര് എഫ് ബി സി ഇ ഓ ശ്രീറാം സാംബശിവറാവു എന്നിവരും യോഗത്തിൽ പങ്കെടുത്തു. “